Sunday, November 28, 2010

Script- veluthampi dalava

രംഗം 1
(വേലുത്തമ്പിയുടെ പ്രതിമ, തലക്കുളം സ്മാരകം, കുണ്ടറ വിളംബര സ്മാരകം, മണ്ണടി ക്ഷേത്രം, പദ്മനാഭപുരം കൊട്ടാരം, തിരുവനന്തപുരത്തെ കൊട്ടാര ദ്രിശ്യങ്ങള്‍, വിളംബരത്തിന്റെ പുരാ രേഖകള്‍, പടയോട്ട ദ്രിശ്യങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളിക്കാം)
കുണ്ടറ വിളംബരം തീവ്ര വികാരത്തിന്റെ ഭാഷയില്‍ വോയിസ്‌ ഓവര്‍
(വിളംബരം അവസാനിക്കുന്നിടത്ത് നിസബ്ദത . തലക്കുളതെക്കുള്ള ഒരു യാത്രയുടെ ദൃശ്യം. തലക്കുളം. നേര്‍ത്ത സംഗീതത്തില്‍ നിന്ന് തുടങ്ങാം. ഒപ്പം വിവരണവും )
(വേലുത്തമ്പിയുടെ ലഭ്യമായ ചിത്രങ്ങള്‍, paintingukalഒക്കെ സൂപ്പര്‍ ഇമ്പോസ് ചെയ്യാം . അച്ഛന്‍ , അമ്മ എന്നിവരുടെ ചിത്രങ്ങളും വേണം)
വിവരണം -സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് ഒരു കാലത്ത് അഹങ്കരിച്ചിരുന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു നേരെ കലാപ കൊടിയുയര്‍ത്തിയ ആദ്യ കാല വിപ്ലവകാരികളില്‍ പ്രധാനിയായിരുന്നു വേലുത്തമ്പി ദളവ' ൧൭൬൫ മെയ്‌ ആറിനാണ് കന്യാകുമാരി ജില്ലയില്‍ തലക്കുളത്ത് വേലുത്തമ്പി ജനിച്ചത്. അച്ഛന്‍ മനക്കര കുഞ്ചു മായിറ്റിപിള്ള . അമ്മ തലക്കുളത്ത് വലിയ വീട്ടില്‍ വള്ളിയമ്മ പിള്ളതങ്കച്ചി
രംഗം ൨
(പയറ്റു പഠിപ്പിക്കുന്ന ദൃശ്യം . ഗുരുവും ശിഷ്യനും പനയോല നോക്കുന്നതും ആകാം. പനയോലയില്‍ നാരായം കൊണ്ട് എഴുതുന്നു. തമ്പി ഭവ്യതയോടെ അതേറ്റു വാങ്ങുന്നു. നിയമന ഉത്തരവാണ്)
വിവരണം- ആയുധാഭ്യാസവും ഗുരുകുല വിദ്യാഭ്യാസവും നേടി തമ്പി തിരുവിതാംകൂര്‍ സേനയില്‍ ചേര്‍ന്നു. ധര്‍മ്മ രാജ ആയിരുന്നു തിരുവിതാംകൂര്‍ മഹാരാജാവ്. ആ കാലത്താണ് പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും മഹാരാജാവിന്റെ സ്വര്‍ണ പേടകം കളവു പോയത്. വേലുത്തമ്പി മൂനാം നാള്‍ കളവു മുതല്‍ കണ്ടെത്തി കൊടുത്തു. തമ്പിയുടെ സാമര്ധ്യം കണ്ടറിഞ്ഞ ധര്‍മ രാജാവ് അദ്ദെഹതെ മണ്ടപതും വാതില്‍ക്കല്‍ കാര്യക്കാരനായി നിയമിച്ചു.
രംഗം ൩
( അച്ഛന്റെ കൈയ്യില്‍ പനയോല നല്‍കി പാദത്തില്‍ നമസ്കരിക്കുന്ന തമ്പി )
വിവരണം- ഇരുപതാം വയസ്സില്‍ ഉദ്യോഗ കയറ്റം നേടിയ തമ്പി ഇരനിയാല്‍ കാര്യക്കാരനായി.
രംഗം ൪
(ധര്‍മ്മ രാജയുടെ ചിത്രവും മരണാനന്തര കര്‍മ്മ ദ്രിശ്യവും. ശോക സംഗീതം .തുടര്‍ന്ന് ബാലാ രാമാ വര്‍മയുടെ ചിത്രം.രാജാ കേശവ ദാസന്റെ ചിത്രം. ദളവ പടിയിറങ്ങുന്ന ഒരു പിന്‍ ഭാഗ ദൃശ്യവും ആകാം. )
വിവരണം- ൧൭൯൮ ഫെബുവരി പതിനാലിന് ധര്മാരാജാവ് നാട് നീങ്ങി. ബാലാ രാമാ വര്‍മ അധികാരമേറ്റു. ദുര്‍ബലനായ രാജാവ് ഒരു ഗൂഡ സംഘത്തിന്റെ പിടിയിലായിരുന്നു. അവരുടെ പ്രെരനക്ക് വശം വദനായ രാജാവ് മികച്ച ഭരണാധികാരിയായ രാജാ കെശവടസനെ ദളവാ സ്ഥാനത് നിന്നും പിരിച്ചു വിട്ടു.
രംഗം-൫
(മൂന്ന് പേര്‍ പരസ്പരം കൈ കോര്‍ക്കുന്നു )
വിവരണം- ജയന്തന്‍ ശങ്കരന്‍ നമ്ബൂടിരി ദളവയായി പ്രഖ്യാപിക്കപ്പെട്ടു. തക്കലയിലെ ശങ്കര നാരായണന്‍ ചെട്ടി ധന മന്ത്രിയും മാത്തൂ തരകന്‍ കൌന്സിലരുമായി. ഇവര്‍ ജനദ്രോഹ ഭരണമാരംഭിച്ചു. പ്രമാണിമാരോറ്റ് ധാരാളം പണം ആവശ്യപ്പെടുകയും നല്‍കാത്തവരെ ചാട്ടവാറുകൊണ്ടടിക്കുകയും തടവിലിടുകയും ചെയ്തു.
( തക്കല പ്രസംഗത്തിന്റെ ദൃശ്യം )
൧൭൯൯ ഇല്‍ തലക്കുളത്ത് കാര്യക്കാരനായിരുന്ന വേലു തമ്പിയോട് ഇരുപതിനായിരം പണം ആവശ്യപെട്ടു . തമ്പി ദേഷ്യം പുറത്തുകാട്ടിയില്ല. പണമാടക്കുന്നതിനു കുറച്ചു സമയം ചോദിച്ചു തലക്കുലതെക്ക് മടങ്ങി. അദ്ദേഹം ജനങ്ങളെ വിളിച്ചു കൂട്ടി.
(പ്രസംഗം തുടര്‍ച്ച)
(തിരുവനന്തപുരം കോട്ടയുടെ ദ്രിശ്യങ്ങളില്‍ ചില സമൂഹ നീക്കങ്ങള്‍ സൂപ്പെര്‍ ഇമ്പോസേ ചെയ്യുക)
രാജാവിന്റെയും ദാലവയുടെയും ദുഷ് ചെയ്തികല്‍ക്കെതിരെ അണിചേരാന്‍ തമ്പി ആഹ്വാനം ചെയ്തു. തമ്പിയുടെ നേതൃത്വത്തില്‍ നൂറു കണക്കിനാളുകള്‍ തിരുവനന്തപുരത്തെത്തി കോട്ടയുടെ പരിസരത് ക്യാമ്പ്‌ അടിച്ചു . ചെമ്പക രാമന്‍ പിള്ളയും സംഘവും കൂടി വേലു തമ്പിക്കൊപ്പം ചേര്‍ന്നതോടെ രാജാവ് പരിഭ്രാന്തനായി. അദ്ദേഹം അവരെ ചര്ച്ചയുക്ക്‌ വിളിച്ചു.
( ചര്‍ച്ചയുടെ ദൃശ്യം)
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയെ ദളവ സ്ഥാനത് നിന്നും നീക്കി. ശങ്കര നാരായണന്‍ ചെട്ടിയെയും മതൂതരകനെയും കഠിനമായ ശിഷകള്‍ക്ക് വിധേയമാക്കി. ഉപ്പു നികുതി ഉള്‍പ്പെടെ ജനങള്‍ക്ക് ദോഷകരമായ നികുതികള്‍ ഉപേക്ഷിച്ചു. ചെമ്പക രാമന്‍ പിള്ളയെ ദാളവയായും വേലു തമ്പിയെ മുളക് മടിശീല സര്‍വാധി കാര്യ ക്കാരനായും നിയമിച്ചു.
(മെക്കാളെയുടെ ചിത്രം.മെക്കാളെയുടെ കാതുകള്‍. അന്നത്തെ രേഖകള്‍ തുടങ്ങിയവ )
ഇംഗ്ലീഷ്കാര്‍ തിരുവിതാങ്കൂര്‍ ഭരണത്തില്‍ ഇടപെടുന്ന കാലമായിരുന്നു അത്. ൧൮൦൧ ഇല കേണല്‍ മെക്കാളെയുടെ നിര്‍ദേശപ്രകാരം ബാല രാമാ വര്‍മ വേലു തമ്പിയെ ദളവയായി നിയമിച്ചു.
( ദ്രിശ്യങ്ങള്‍)
അഴിമതി ഇല്ലതാക്കുന്നതിനാണ് വേലുത്തമ്പി പ്രഥമ പരിഗണന നല്‍കിയത്. അധെഹതിന്ടെ പരിഷ്ക്കാരങ്ങള്‍ രാജ്യത്തിന്റെ താരുമാരായ സാമ്പത്തിക നില മെച്ചപ്പെടുത്തി. പക്ഷെ ഇതിനായി കൈക്കൊണ്ട ശിക്ഷ നടപടികള്‍ കിരാതവും ക്രൂരവും ആയിരുന്നു. അവയവ ചെടനം, പരസ്യമായ ചാട്ടവാറടി, വധ ശിക്ഷ എന്നിവ യൊക്കെ നടപ്പക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരില്‍ ചിലരെ ശത്രുക്കളാക്കി മാറ്റി.
( കണ്ടെഴുത്ത്‌ , കേട്ടെഴുത്ത് രേഖകള്‍, നെല്‍പ്പാടങ്ങള്‍, തോട്ടങ്ങള്‍ എന്നിവയുടെ ദ്രിശ്യങ്ങള്‍)
൧൮൦൨ ഇല്‍ അദ്ദേഹം രാജ്യത്തെ തോട്ടങ്ങലുടെയും നെല്‍പ്പാടങ്ങളുടെയും റീ സര്‍വേ നടത്തി. കരം നിശ്ചയിച്ചു. മുന്‍ കാലങ്ങളില്‍ കേട്ടരിവിനെ ആധാരമാക്കിയാണ് കരം നിര്‍ണയിച്ചിരുന്നത്. ഇതിനു കേട്ടെഴുത്ത് എന്നാണ് പറഞ്ഞിരുന്നത്. പുതിയ പരിഷ്ക്കാരതോടെ ഇത് കണ്ടെഴുതായി മാറി. ഉത്പാടനതിനനുസരിച്ചു കരം ചുമത്തുകയും പട്ടയപ്പെരും ആധാരവും നല്‍കുകയും ചെയ്തത് മറ്റൊരു പരിഷ്ക്കരമായിരുന്നു. പട്ടയക്കരുടെ ഉടമാവകാസം സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരുടെ അമിതമായ കരം ഈടാക്കളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനുമായി ആയക്കെട്ട് എന്നാ പേരില്‍ ഒരു സെട്ട്ലെമെന്റ്റ് രേഗിസ്ടരും നടപ്പിലാക്കി.
( ആയക്കെട്ടിന്റെ ദൃശ്യം)
(ചട്ടവരിയോല, നാള്‍വഴി, ചുവപ്പ് നാടയുള്ള ഫയലുകള്‍ എന്നിവയുടെ ദൃശ്യം)

൧൮൦൩ ഇല്‍ പുതിയ ചട്ടവരിയോല നടപ്പില്‍ വരുത്തി. നാള്‍വഴി എന്നാ പേരില്‍ വേലു തമ്പി തുടങ്ങിയ സംവിധാനത്തെ ആധുനിക റവന്യൂ ഭരണത്തിന്റെ പൂര്‍വ രൂപമായി കണക്കാക്കാവുന്നതാണ് .
( kollam , changanassery , vaikkom ദ്ര്യ്സ്യങ്ങള്‍ )
കൊള്ളാം ഒരു വലിയ വാണിജ്യ കേന്ദ്രമായതും ചങ്ങനാശേരി , വൈക്കം തുടങ്ങിയ സ്ഥലങ്ങള്‍ വന്‍ വ്യാപാര കേന്ദ്രങ്ങളായി മാറിയതും വേലുത്തമ്പിയുടെ കാലത്താണ്.
( ഗൂടാലോച്ചനയുടെ ദ്ര്യ്സ്യങ്ങള്‍)
പുരോഗമന പരമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തമ്പിയ്ക്ക് ശത്രുക്കളുടെ എണ്ണം കൂടുകയായിരുന്നു. അവര്‍ ദാലവയ്ക്കെതിരെ ചില ഗൂടാലോച്ചനകളില്‍ ഏര്‍പ്പെട്ടു. രാജാവിനെ സ്വാധീനിച്ചു തമ്പിയെ അറസ്റ്റു ചെയ്യിക്കുകയും ഉടനെ വധിക്കുകയും ചെയ്യുക എന്നതായിരുന്നു ഗൂടാലോച്ചനയുടെ ലക്‌ഷ്യം. മെക്കാളെയുടെ സഹായത്തോടെ തമ്പി ഈ ഗൂഡാലോചന തകര്‍ക്കുകയും ഗൂടാലോച്ചനക്കരെ ശിക്ഷിക്കുകയും ചെയ്തു.
( കിഴക്കെകൊട്ടയ്ക്ക് കുകളില്‍ ഒരു യുദ്ധം സൂപ്പര്‍ ഇമ്പോസേ ചെയ്യുക)
ഈ സന്ദര്‍ഭത്തില്‍ തിരുവിതാംകൂര്‍ പട്ടാളത്തിലും ചില അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായി. പട്ടാളക്കാരുടെ അലവന്‍സ് വെട്ടിക്കുരച്ചതായിരുന്നു അസ്വസ്ഥതയ്ക്ക് കാരണം. പട്ടാള ലഹള അമര്ത്താന്‍ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ സഹായം വേണ്ടി വന്നു.
(ഒപ്പ് വച്ച ഉടമോടി ദൃശ്യം .മെക്കാളെ, ബാലരാമ വര്‍മ, ഈസ്റ്റ്‌ ഇന്ത്യ കമ്പനി എന്നിവയുടെ ചിത്രങ്ങള്‍)
ഇതിനെ തുടര്‍ന്ന് ൧൮൦൫ ഇലഈസ്റ്റ്‌ ഇന്ത്യ കമ്പനിയും തിരുവിതാംകൂറും തമ്മില്‍ പുതിയോരുടംപടി ഒപ്പ് വച്ച്. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂരിന്ടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കു അധികാരം ലഭിച്ചു. ഇതോടെ തിരുവിതാംകൂര്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സാമന്ത രാജ്യമായി തീര്‍ന്നു. എന്ന് മാത്രമല്ല, കമ്പനിക്കു നല്‍കേണ്ട കപ്പം എണ്‍പതിനായിരം രൂപയായി ഉയര്‍ത്തുകയും ചെയ്തു.
(മെക്കാളെയുടെ കത്ത് വായിച്ചു ടെക്ഷ്യപ്പെടുന്ന തമ്പി. പഴയ കാല എഴുത്ത് പേന ഒരെണ്ണം നശിപ്പിക്കുന്നു)
൧൮൦൫ ലെ ഉടമ്പടിയുടെ തിക്ത ഫലങ്ങള്‍ വേലു തമ്പിക്ക് അനുഭവപ്പെട്ടു തുടങ്ങാന്‍ അധികകാലം വേണ്ടിവന്നില്ല. ദളവയുടെ ഉത്തരവുകളില്‍ ചിലത് മെക്കാളെ റദ്ദാക്കി. മാതൂതരകന്ടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടി റദ്ദാക്കി. വേലു തമ്പി പ്ര്ധിക്ഷേധിച്ചു. മറുപടിയായി കപ്പം തീര്തടക്കാനുള്ള ഉത്തരവാണ് വന്നത്. ഇത് വേലു തമ്പിയെ കുപിതനാക്കി.
(അസ്വഷനായി നടക്കുന്ന തമ്പി. വേഗത്തിലുള്ള നടത്തം. വ്വാള്‍ എടുത്തു പരിശോടിക്കുന്നു. സംഭാഷനതിനിടയില്‍ വ്വാള്‍ കൈയിലോതുക്കി പ്രാര്ധിക്കുന്നു )
അദ്ദേഹം ബ്രിടീശുകാര്‍ക്കെതിരെ പട പൊരുതാന്‍ തീര്‍ച്ചയാക്കി. ( തമ്പി) ഒന്നുകില്‍ ആദ്മാഭിമാനതോടെയുള്ള ജീവിതം അല്ലെങ്ങില്‍ മരണം. ഇനി ഇതല്ലാതെ മറ്റൊരു വഴിയില്ല. അമ്മേ രക്ഷിക്കനെ
( പാലിയം വിശുഅലുകള്‍ )
മെക്കലെയുമായി അസുഖതിലായിരുന്ന കൊച്ചിയിലെ ദിവാന്‍ പാളിയതച്ചനുമായി ആലോചിച്ചാണ് കലാപത്തിനു തുടക്കമിട്ടത്
( ഫോര്‍ട്ട്‌ കൊച്ചിക്ക്‌ മുകളില്‍ യുദ്ധം സൂപ്പര്‍ ഇമ്പോസേ ചെയ്യാം )
൧൮൦൮ ഡിസംബര്‍ ൨൮നു അര്‍ദ്ധ രാത്രിക്ക് ശേഷം വേലുത്തമ്പിയുടെ വിശ്വസ്തനായ പദ്മനാഭ പിള്ളൈ, കൊച്ചി രാജാവിന്റെ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന ആയുധ ധാരികള്‍ മെക്കാളെയുടെ കൊച്ചിയിലെ വസതി വളഞ്ഞു. സുരക്ഷ ഭടന്മാരെ അവര്‍ നിരായുധരാക്കി. എതിര്‍ത്തവരെ വധിച്ചു. ഓര്‍ക്കപ്പുരതുള്ള ആക്രമണത്തില്‍ പതരിയെങ്ങിലും കേണല്‍ മെക്കാളെ ഒരു ബ്രിട്ടീഷ്‌ കപ്പലില്‍ രക്ഷപെട്ടു. നാട്ടു പട്ടാളം കൊച്ചിയിലെ ജയിലുകള്‍ തുറന്നു തടവുകാരെ മോചിപ്പിച്ചു.
( കൊല്ലത്തെ യുദ്ധ ദൃശ്യം)
പിറ്റേന്ന് കൊല്ലത് തമ്പടിച്ചിരുന്ന കമ്പനി പട്ടാളത്തിന്റെ മേലും ഇതേപോലെ ആക്രമണം നടന്നു.
( പുഴയിലെ മരണം ചിത്രകാരന്റെ ഭാവനയില്‍ )
ഇക്കാലത്ത് മറ്റൊരു ദാരുണ സംഭവം ആലപ്പുഴയ്ക്കടുത്തുള്ള പല്ലാതുരുതിയില്‍ നടന്നു. ഡോക്ടര്‍ ഹുമിന്ടെ നേതൃത്വത്തില്‍ അതുവഴി യാത്ര ചെയ്തിരുന്ന ൩൩ പേരടങ്ങുന്ന ഇംഗ്ലീഷ് സംഘത്തെ നാട്ടുകാര്‍ കഴുത്തില്‍ ഭാരമുള്ള കല്ലുകെട്ടി പുഴയില്‍ മുക്കി കൊന്നു. ഈ കൂട്ടക്കൊല വേലുത്തമ്പിയുടെ കല്പ്പനയാല്‍ ചെയ്തതാണെന്നും മെക്കാളെ കരുതി. ഇത് ബ്രിടീശുകാരുടെ പക വര്‍ധിപ്പിച്ചു.
( അസ്വസ്ഥനായി നടക്കുന്ന വേലുത്തമ്പി. കുണ്ടറ വിളംബരം ദ്രിശ്യങ്ങള്‍ )
ഇനി തുറന്ന യുധമാല്ലതെ മറ്റൊന്നും ചിന്തിക്കനില്ലെന്നു വേലുത്തമ്പിക്ക് മനസിലായി. അദ്ദേഹം കുണ്ടറയില്‍ തന്റെ ആസ്ഥാനം സ്ഥാപിച്ചു. ൧൮൦൯ ജനുവരിയില്‍ ബ്രിട്ടീഷ്‌ രാജാവിനെ വെല്ലുവിളിച്ചുകൊണ്ട് വേലുത്തമ്പി ഉഗ്ഗ്രമായ വിളംബരം നടത്തി.
(പദ്മനാഭപുരം, ഉദയഗിരി കോട്ട തുടങ്ങിയവ )
ജനങ്ങള്‍ പല സ്ഥലത്തും ഇളകി മറിഞ്ഞു . പലയിടങ്ങളിലും ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്ങിലും മേന്മയുള്ള ആയുധങ്ങളും മികച്ച പരിശീലനവും ലഭിച്ച കമ്പനി പട്ടാളത്തോട് പിടിച്ചു നില്‍ക്കാന്‍ വേലുത്തമ്പിക്ക് കഴിഞ്ഞില്ല. തന്റെ ശക്തി കേന്ദ്രങ്ങളായ പദ്മനാഭാപുരവും ഉദയഗിരി കോട്ടയും ശത്രുക്കള്‍ പിടിച്ചടക്കിയതോടെ തമ്പിയുടെ പതനം ആരംഭിച്ചു. കൊച്ചിയില്‍ പൊരുതിയ പാളിയതച്ചനും പരാജിതനായി. ഫ്രെഞ്ചുകാരുടെ സൈനിക സഹായം പ്രതീക്ഷിചെങ്ങിലും അതും ലഭിച്ചില്ല. സംരക്ഷണം നല്‍കാമെന്ന മെക്കാളെയുടെ ഉറപ്പിനു വിധേയമായി പാളിയതച്ചനും കീഴടങ്ങി.
( ഉമ്മിനിയുടെ ചിത്രം. നിയമന രേഖയും)
തിരുവിതാങ്കൂര്‍ രാജാവ് വെളുതംപിയെ ദളവാ സ്ഥാനത് നിന്നും നീകി. ഉമ്മിണി തമ്പിയെ ദളവയായി നിയമിച്ചു. പുതിയ ദളവാ ബ്രിടീശുകാരുമായി കൂടിയാലോചന നടത്തുകയും തിരുവിതാങ്കൂര്‍ പട്ടാളത്തെ പിരിച്ചു വിടുകയും ചെയ്തു. വെളുതംപിയെ കണ്ടെത്താന്‍ സഹായം നല്‍കാമെന്നു ദിവാന്‍ വാഗ്ദാനം ചെയ്തു. വെളുതംപിയെ കാണിച്ചു കൊടുക്കുന്നവര്‍ക്ക് അന്‍പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. കുട്ടമെല്ലാം ഏറ്റെടുത്തു വേലുത്തമ്പി ഒളിവില്‍ പോയി. സഹോദരന്‍ പദ്മനാഭന്‍ തമ്പിയോടോന്നിച്ചു ഒളിച്ചു നടക്കുന്നതിനിടെ അദ്ദേഹം കിളിമാനൂര്‍ കോയി തമ്പുരാന്റെ അതിഥിയായി.
( കിളിമാനൂര്‍ കൊട്ടാരം, അവിടെ വച്ച് വാല്‍ കൈ മാറുന്ന ദൃശ്യം)
സ്വര്‍ണം പൂശിയ ഉടവാള്‍ അദ്ദേഹം അവിടെ ഏല്‍പ്പിച്ചു. തുടര്‍ന്ന് കുന്നതൂരിലേക്ക് പോയി.
വെള്ളക്കാരുടെ പട്ടാളവും നാട്ടു പട്ടാളവും തമ്പിയെ അന്വേഷിക്കുന്നുടയിരുന്നു.
(തമ്പിയും അനുജനും തമ്മിലുള്ള സംഭാഷണം)
(തമ്പി) പദ്മനാഭ, എനിക്കിനി മൂന്ന് വഴികലെയുല്ല്തിരഞ്ഞെടുക്കാന്‍. ഒന്നുകില്‍ വെള്ളപ്പട്ടാലത്തിനു കീഴടങ്ങുക. അല്ലെങ്ങില്‍ അന്നയ രാജ്യത്ത് അഭയം തേടുക, അതുമല്ലെങ്ങില്‍ എന്നന്നേക്കുമായി ഈ ലോകം വിട്ടു പോവുക. അനുജ, അത്മാഭിമാനിയായ ഒരു പടനായകന് ഇതില്‍ മൂനാമത്തെ വഴി മാത്രമനഭികാംയം. ഞാന വഴി തന്നെ തെരഞ്ഞെടുക്കുന്നു. എന്നെ അതിരറ്റു സ്നേഹിച്ച ജനങ്ങള്‍ക്ക്‌ നല്‍കാന്‍ എനിക്ക് മറ്റൊന്നുമില്ല അനിയാ. എന്നെങ്ങിലും സ്വതന്ത്രിയതിന്ടെ ച്രകടി കേള്‍ക്കുമ്പോള്‍ അതെന്റെ കൂടി സബ്ദമാനെന്നു ചരിത്രം വിധിയെഴുതട്ടെ.
( മണ്ണടി ക്ഷേത്രം. മരണ ദ്രിശ്യങ്ങള്‍. കണ്ണമ്മൂല തുടങ്ങിയ വിശുഅലുകള്‍ )
൧൮൦൯ മാര്ച് ൨൯ നു കൊട്ടരക്കര്‍ക്കടുത്തുള്ള മണ്ണടി ഭഗവതി ക്ഷേത്രത്തില്‍ വേലുത്തമ്പി അഭയം പ്രാപിച്ചു. വെട്ടപ്പട്ടികലെപോലെ ശത്രുക്കള്‍ ക്ഷേത്രം വളഞ്ഞു. കാര്യക്കാരായ മല്ലന്‍ പിള്ളയാണ് സേനയെ നയിച്ചിരുന്നത്. ജീവനേക്കാള്‍ വലുതാണ്‌ ആത്മാഭിമാനം എന്ന് വിശസിച്ച ആ യോദ്ധാവ് അവിടെവച്ചു സ്വയം ജീവനൊടുക്കി. ജീവനെടുക്കാന്‍ സഹോദരനോട് നിര്‍ബണ്ടിചെങ്ങിലും കൂട്ടക്കതിരുന്നതിനാല്‍ സ്വയം കഥാര നെഞ്ഞിലേക്ക് കുതിയിരക്കുകയായിരുന്നു ആ ധീര യോദ്ധാവ്. ക്ഷേത്ര വളപ്പില്‍ നിന്നും ചേതനയറ്റ ശരീരം മാത്രമെ ശത്രുക്കള്‍ക്ക് ലഭിച്ചുള്ളൂ. പക തീരാത്ത ബ്രിടീശുകാര്‍ ആ ജധം തിരുവനന്തപുരത്ത് കന്നംമൂലയില്‍ ഒരു കഴുമരത്തില്‍ കെട്ടി തൂക്കി പ്രദര്‍ശിപ്പിച്ചു.
( സ്കെട്ച് )
പദ്മനാഭന്‍ തമ്പിയെ ൧൮൦൯ ഏപ്രില്‍ ൧൦നു കൊല്ലത്തുവച്ചു തൂക്കിലേറ്റി. ബന്ധുക്കളുടെ വീടുകള്‍ ഇടിച്ചു നിരപ്പാക്കി, വാഴയും ആവണക്ക് മരങ്ങളും വച്ച് പിടിപ്പിച്ചു. മിക്ക ബന്ധുക്കളെയും മാലിയിലേക്ക് നാട് കടത്തി.
( യുദ്ധ ദ്രിശ്യങ്ങള്‍. പഴശ്ശി രാജ, ഒടുവില്‍ വേലു തമ്പിയുടെ പ്രതിമയില്‍ എത്തി ഫ്രീഴെ ആകുന്ന കാമറ )
വേലുത്തമ്പിയുടെ കലാപം പരാജയപ്പെട്ടെങ്ങിലും ൧൮൫൭ ലെ ഒന്നാം സ്വാതന്ത്രിയ സമരത്തിന്‌ മുന്‍പ് ബ്രിടേഎശുകാര്ക്കെതിരഎ നടത്തിയ പോരാട്ടങ്ങളില്‍ എണ്ണം പറഞ്ഞ ഒന്ന് തന്നെയായിരിന്നു ഇത്. മലബാറില്‍ പഴശ്ശി രാജ നടത്തിയ മുന്നേറ്റവും എതാണ്ട് ഇതേ കാലത്ത് തന്നെയാണ് എന്നതും സ്മരണീയമാണ്. അതുകൊണ്ട് തന്നെയാണ് ഈ മഹത് വ്യക്തികള്‍ രാജ്യ സ്നേഹത്തിന്റെ പ്രതീകമായി ഇന്നും ജന ഹൃദയങ്ങളില്‍ നക്ഷത്ര ജ്വാലയോടെ തിളങ്ങുന്നത്








Thursday, November 11, 2010

A song

ലളിത ഗാനം

പാടും കിളിയുടെ പാട്ടിതിനൊപ്പം
മൂളി നടക്കാന്‍ മോഹം
ഓലേ ഞാലി കിളിയെപോലെ
ഊഞ്ഞാലാടാന്‍ മോഹം(പാടും കിളിയുടെ)
വാനമ്പാടി pennaayinnu
വാനിലുയര്‍ന്നു പറക്കാന്‍ മോഹം
പോന്മാനായിട്ടാമ്പല്‍ കുളത്തില്‍
ഊളിയിടാനും മോഹം ( പാടും കിളി..)
അതിരുകളില്ലാ മോഹങ്ങളുടെ
ചിറകിലുയര്‍ന്നു പറക്കാനായി
സ്നേഹക്കൂടാം മനസ്സില്‍ വന്നൊരു
കൂട്ടുതരാമോ പെണ്ണെ, കറുമ്പി പെണ്ണെ ( പാടും കിളി...)
ആരും കാണാതാ കിളി വാതില്‍
അടച്ചു വരാമേ ഞാനും
ഒരു കൊട്ട പൂവും വാരി
പൂ മെത്ത ഒരുക്കി കൊണ്ടെ
കാത്തിരിക്കാം ഞാനും- നിന്നെ
കാത്തിരിക്കാം ഞാനും (പാടും കിളി...)

Wednesday, November 10, 2010

A light Music


ഒരു ലളിത ഗാനം

ഒരു ചെറു പാട്ടായ് മൂളി വരാമോ
odakkuzhalinnullil
പൊന്നോട kuzhalinnullil
ദേവാമ്രിത രസമായിട്ടെന്നുടെ
നാവിന്‍ തുമ്പില്‍ അലിയാമോ - ഒരു
സ്വാദായ് വന്നു നിറയാമോ( ഒരു ചെറു )
കടലിന്നാഴ മളന്നൊരു മുത്തായ്
എന്‍ മാറില്‍ വന്നു പതിക്കാമോ
പരമേശ്വരനുടെ chandrakkalapol
തിലക charthay പോരാമോ ( ഒരു ചെറു)
ആരും കണ്ടാല്‍ മോഹിക്കുന്നൊരു
പവിഴപ്പൂവെ , പൂവേ
നിന്നുടെ ഉള്ളില്‍ നിറഞ്ഞു തുളുമ്പും
മധു unnanay പോരട്ടെ - ഞാന്‍
മധു unnanay പോരട്ടെ ( ഒരു ചെറു )