Saturday, October 12, 2013

katha --

ഇഴമുറിയാത്ത ബന്ധങ്ങള്‍.
വിശ്രമമില്ലാത്ത റിഹേഴ്സല്‍ കഴിയുമ്പോഴേക്കും കിഴക്ക് വെള്ള വീണിരുന്നു. നാളെ അരങ്ങേറ്റമാണ്. കഴിഞ്ഞ വര്ഷംീ നേടിയ സമ്മതി ഈ വര്ഷരവും നിലനിര്ത്തെണം.ഈ വര്ഷംം കൂടി സല്പ്പേരര് നിലനിര്ത്താവന്‍ കഴിഞ്ഞാല്‍ ട്രൂപ്പ് രക്ഷപെടും. ഉത്സവ സീസണ്‍ തുടങ്ങും മുന്പ്് നല്ല പരസ്യം കൊടുക്കണ്ടിയിരിക്കുന്നു. വീകെ ഇത്തരം ചിന്തകളോടും ആലസ്യം നിറഞ്ഞ കണ്ണുകളോടും വീടെത്തി.നിറഞ്ഞ മൂകത. ഈ ഏകാന്തതയില്‍ നിന്ന്, അസ്വസ്ഥമായ ചിന്തകളില്‍ നിന്ന്, ഒളിച്ചോടാന്‍ നാടകക്കളരി എന്തുമാത്രം പ്രയോജനകരമാകുന്നുണ്ടെന്ന് വീകെ ആശ്വസിച്ചു.
ശ്രീലക്ഷ്മി നഷ്ടമായതോടെ എല്ലാം നഷ്ടമായി. ജീവിച്ചിരുന്ന കാലം തന്റെ. ഇഷ്ടാനിഷ്ടങ്ങള്ക്ക്ത പലവിധത്തില്‍ എതിര്‍ നിന്നെങ്കിലും, പലപ്പോഴും അക്രമസ്വഭാവത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കത്തക്ക ക്ഷമകെട്ട സംഭാഷണരീതികള്‍ അവലംബിച്ചിരുന്നെങ്കിലും, അവള്‍ ജീവിതത്തിന്റെ് നിഷേധിക്കാനാവാത്ത ഒരനിവാര്യതയായിരുന്നു. 
മനസ്സിന്റെന വ്യാകുലത പോലെ വീട്ടുമുറ്റം അലങ്കോലപ്പെട്ടു കിടന്നു. വാരാന്തയില്‍ കിടന്ന കൊടിച്ചിപ്പട്ടി തലപൊക്കിനോക്കിയിട്ട് മുറ്റത്തിറങ്ങി ഓടി. കതകുതുറന്ന് വീട്ടിനുള്ളില്‍ കയറി വീകെ ഒരു കട്ടന്ചാങയയിട്ടു കുടിച്ചു. 
തെക്കേപുറത്തെ എരുത്തില്‍ പശുവൊഴിഞ്ഞ് ഒടിഞ്ഞും ചരിഞ്ഞും കിടക്കുകയാണ്. ശ്രീലക്ഷ്മിയുള്ളപ്പോള്‍ ഐശ്വര്യമുള്ളൊരു പശുവും കിടാവും എരുത്തിലൊഴിയാതെ ഉണ്ടാവുമായിരുന്നു. സ്നേഹം ചൊരിഞ്ഞ് പാലുവരുത്തുന്ന പ്രകൃതമായിരുന്നു അവളുടേത്.പണത്തെക്കുറിച്ച് മാത്രം വ്യാകുലപ്പെടുന്ന അവളോട് സാഹിത്യ സംഗീതാദി വിഷയങ്ങള്‍ പറഞ്ഞാസ്വദിക്കാന്‍ കഴിയാതെ വീര്പ്പു മുട്ടിയ കാലം.
ശമ്പളത്തിന്റെക കണക്കുകള്‍ കൃത്യമായി അവള്‍ പഠിച്ചുവച്ചിരുന്നു. ഡിഎയും ഇന്ക്രിാമെന്റുളമെല്ലാം അവള്ക്ക്അ നിശ്ചയമായിരുന്നു. ‘നിങ്ങള്ക്ക്യ മാത്രം ഇത്ര ചിലവെന്താ?ശ്രീധരന്‍ സാറിനും നിങ്ങള്ക്കും ഒരേ ശമ്പളമല്ലെ.സാറിന്റെശ ഭാര്യ എത്ര ചിട്ടിക്കാണ് കൊടുക്കുന്നതെന്നോ! എന്താ ഒന്നും മിണ്ടാത്തത്? ‘
ഗൌരവത്തില്‍ പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന വീകെ പത്രം വെറുതെ മറിച്ചുകൊണ്ടിരുന്നു.ശ്രീ ലക്ഷ്മി പത്രമെടുത്ത് ദൂരെയെറിഞ്ഞു.വീകെയ്ക്ക് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല. ശ്രീ ലക്ഷ്മിയുടെ മുടി കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളി. അവള്‍ മുറ്റത്തുപോയി വീണു.മൂത്തമകന്‍ ഉണ്ണിയുടെ മുന്നിലാണ് അവള്‍ ചെന്നു വീണത്. ഉണ്ണി ഏറ്റവും സ്നേഹിക്കുന്ന അമ്മയാണ് പാദത്തില്‍ വീണുകിടക്കുന്നത്.മകനെ കണ്ടതോടെ വീകെ വല്ലാതെയായി. അവന്റെീ മുഖം തുടുക്കുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും അയാള്‍ കണ്ടു.’നിങ്ങള്‍ എന്റെത അമ്മയെ എന്താ ചെയ്തേ, ഇനി എന്തേലും ചെയ്താല്‍.. ‘, അവന്‍ കൈകള്‍ കൂട്ടിയിടിച്ചു.ശ്രീ ലക്ഷ്മി അപ്പോഴേക്കും ചാടിയെണീറ്റ് മകന്റെഖ ചെകിടത്ത് ഒരടി കൊടുത്തു.” എന്താടാ നീ പറഞ്ഞേ,അച്ഛനോട് മാപ്പു പറയെടാ.’
അവന്‍ മാപ്പുപറഞ്ഞില്ല.അവന്‍ പടിയിറങ്ങി വളവുതിരിഞ്ഞ് പോയ ആ രംഗം വീകെയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഇന്നും നിലനില്ക്കുന്നു. ഓര്മ്മീകളുടെ ഇരുണ്ട ഇടനാഴിയില്‍ നിന്നും വീകെയെ ഉണര്ത്തിനക്കൊണ്ട് കുമാരന്‍ കയറി വന്നു. 
‘ എന്താ കുമാരാ’ 
‘ കളീക്കലോട്ട് ചെല്ലാന്‍ പറഞ്ഞു,ഒരു ഫോണുണ്ടായിരുന്നു, ബാംഗ്ലൂരീന്നാ’
‘എന്തെങ്കിലും വിശേഷിച്ച് പറഞ്ഞോ, ആരാ വിളിച്ചത് ‘
‘ ഒന്നും എനിക്കറിയല്ലേ, ബാലന്‍ സാറ് വീട്ടിലുണ്ട്.’
വീകെ മുഖം തുടച്ച് കതകും പൂട്ടി വീണ്ടുമിറങ്ങി. മനസ്സില്‍ അസ്വസ്ഥതയുടെ നിഴല്‍ പരന്നു കിടന്നു. ഉണ്ണിയെ ബാംഗ്ലൂരില്‍ വച്ച് കണ്ടതായി ആരോ പറഞ്ഞിരുന്നു. അവന്‍- -അവന്‍ എന്നെ വിളിക്കുമോ, ഇല്ല സംഭവിക്കാനിടയില്ല. ബാലന്‍ വീട്ടിറമ്പിലെ കസാലയില്‍ കിടക്കുകയായിരുന്നു. ‘ വീകെ വരൂ, ഇരിക്കൂ ‘
വീകെയുടെ മുഖത്ത് എന്തെന്ന് വ്യക്തമാകാത്ത ഒരുത്കണ്ഠ നിറഞ്ഞു നിന്നു. കസേരയില്‍ ഇരുന്നുകൊണ്ട് ചോദ്യഭാവത്തോടെ വീകെ നോക്കി. ബാലന്‍ പറഞ്ഞു, ‘ വീകെ,നമ്മുടെ ഉണ്ണിയെ ബാംഗ്ലൂരിലുള്ള ക്രസന്റ്ക ഹോസ്പ്പിറ്റലില്‍ അഡ്മിറ്റു ചെയ്തിരിക്കയാണ്.പേടിക്കാനൊന്നുമില്ല,എങ്കിലും താന്‍ അവിടെ വരെ ഒന്നു പോകണം.ഒരു കാളുണ്ടായിരുന്നു. ‘
‘ അവന് എന്താണ് ബാലാ അസുഖം.’
‘ ഒരു നെഞ്ചുവേദന വന്നൂന്നു മാത്രമെ പറഞ്ഞുള്ളൂ’
‘ നാളെയാണ് നാടകത്തിന്റെ് അരങ്ങേറ്റം.ക്യാമ്പുതകര്ക്കാ ന്‍ മനഃപൂര്വ്വംപ വല്ലവരും.... ‘, വീകെ ആകെ വല്ലാതായി. എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥ.നാടകത്തിനുള്ള പാസ്സ് വിതരണം ചെയ്തു കഴിഞ്ഞു.ഹാള്‍ ബുക്ക് ചെയ്തിരിക്കയാണ്.പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന താന്‍ ഇല്ലാതെ....?
വീകെയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കിയിട്ടെന്നവണ്ണം ബാലന്‍ പറഞ്ഞു,’ ഇന്നു തന്നെ പുറപ്പെടണം.നാടകത്തിന്റെവ അരങ്ങേറ്റം മാറ്റി വയ്ക്കാം. വേണ്ട ഏര്പ്പാ ടുകളൊക്കെ ഞാന്‍ ചെയ്തുകൊള്ളാം.പിന്നെ ട്രൂപ്പിലുള്ള മറ്റുള്ളവരുമുണ്ടല്ലോ.പതിനൊന്നു മണിക്കുള്ള ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ പുറപ്പെടണം.’
വീക്കേയ്ക്ക് കൂടുതലൊന്നും ചിന്തിക്കാനും പറയുവാനുമുണ്ടായിരുന്നില്ല.അയാള്‍ വഴിയിറങ്ങുമ്പോള്‍ ഇളയ മകനെക്കുറിച്ചോര്ത്തു . ബാലു എവിടാകുമോ എന്തോ? രാവിലെ നല്ല ലക്ഷണത്തിലാണെങ്കില്‍ അവനെ കൂടി കൊണ്ടുപോകാമായിരുന്നു.
തന്റെത മക്കളെല്ലാം ഗതിമുട്ടിയ അവസ്ഥയില്‍ ആയിത്തീര്ന്ന തിനേക്കുറിച്ച് വീകെ പേര്ത്തും പേര്ത്തുംു വിചാരിച്ചുപോയി. ബാലു ഒരു തികഞ്ഞ മദ്യപാനിയാണിന്ന്. അവന് പണം കിട്ടാതെ വരുമ്പോള്‍ മാന്യത വിട്ടും പെരുമാറും.കൈയ്യില്‍ കിട്ടുന്നതെല്ലാം എടുത്തു വില്ക്കും. പരിചയക്കാരില്‍ നിന്നെല്ലാം കടം വാങ്ങും. എങ്കിലും അവനെ സ്നേഹിച്ചു പോകും. സ്നേഹിക്കത്തക്ക എന്തോ ഒന്ന് അവനില്‍ നിറഞ്ഞു നില്പ്പുണ്ട്. വീകെ ഓര്ത്തു്. സുഖമില്ലാതെ ആസ്പത്രിയില്‍ കിടന്ന ഒരാഴ്ച കിടക്കയ്ക്കടുത്തു നിന്നും മാറാതെ നിന്ന് അവന്‍ തന്നെ പരിചരിച്ചു. അതിനുശേഷവും അവന്‍ തന്നില്‍ നിന്നും അകലം സൂക്ഷിക്കുന്നു. അവന്‍ വിവാഹിതനായ വിവരം പോലും മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞത്. മക്കളെ വേണ്ടവണ്ണം സ്നേഹിക്കാതിരുന്ന ഒരച്ഛന്റെഞ ഹൃദയ വേദന വീകെയില്‍ നിറഞ്ഞു.
കുത്തനെയുള്ള ഇറക്കമിറങ്ങി ശ്രീധരന്‍റെ ബേക്കറിക്ക് മുന്നിലെത്തുമ്പോള്‍ ബാലു അവിടെ നില്പ്പുണ്ടായിരുന്നു. ചുണ്ടിലെരിയുന്ന ബീഡി വീകെയെ കണ്ടപ്പോള്‍ ദൂരെത്തെറിയാനോ മറച്ചുപിടിക്കാനോ അവന്‍ ശ്രമിച്ചില്ല. എങ്കിലും അച്ഛന്റെപ മുഖത്തു നിന്നും എന്തോ പന്തികേടുണ്ട് എന്ന് വായിച്ചറിയാന്‍ അവനു കഴിഞ്ഞു.അവന്‍ അയാളുടെ അടുത്തക്ക് വന്നു. 
‘ വിശേഷിച്ചെന്തെങ്കിലും ‘ 
‘ ഉണ്ണി ബാംഗ്ലൂരിലെ ഒരാസ്പ്പത്രിയിലാ,ഇന്നു തന്നെ പോകണം. ‘
‘ അച്ഛന്‍ വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. ഞാനിതാ വന്നു കഴിഞ്ഞു ‘, ബാലു കടയുടെ പിറകിലുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നു. ഉള്ളിലെവിടെയോ ഒരു തേങ്ങല്‍.അമ്മയുടെ നെടുവീര്പ്പു പോലെ, മാറിലെ മിടുപ്പുപോലെ. ഉണ്ണിച്ചേട്ടന് അശുഭമായൊന്നും സംഭവിക്കല്ലെ എന്നവന്‍ പ്രാര്ത്ഥിലച്ചു.രണ്ടുതൊട്ടി വെള്ളം ദേഹത്തൊഴിച്ച് കുളിച്ചെന്നു വരുത്തി , വസ്ത്രം മാറി ബാലു പുറപ്പെടാന്‍ തയ്യാറായി. ‘ ഞാനും അച്ഛനും കൂടി ബാംഗ്ലൂരിന് പോകുന്നു.ഉണ്ണിച്ചേട്ടന് നല്ല സുഖമില്ല എന്നു വിവരമറിയിച്ചിരിക്കുന്നു. എന്നു വരുമെന്ന് പറയാന്‍ കഴിയില്ല’ ‘, അവന്‍ ഭാര്യയോടു പറഞ്ഞു.അവള്‍ ഉത്കണ്ഠ നിറഞ്ഞ മുഖമുയര്ത്തിമ. 
‘ നീ വീടുപൂട്ടി നിന്റണമ്മയുടെയടുത്തേക്ക് പൊയ്ക്കൊള്ളൂ, വരുമ്പോള്‍ വിളിക്കാം’ , അവന്‍ മറുപടിക്ക് കാത്തുനില്ക്കാതെ ഇറങ്ങി നടന്നു.ഇടവഴിയും റോഡും കടന്ന് വീട്ടുമുറ്റത്തെത്തുമ്പോള്‍ അമ്മ അവനോട് പറഞ്ഞു, ‘എന്റെന ഉണ്ണി -- അവനൊന്നും വരാതെ നോക്കണേ ബാലു. ‘
ബാലു പരിഭ്രമിച്ച് ചുറ്റിലും നോക്കി. ഒടിഞ്ഞിളകി കിടക്കുന്ന എരുത്തില്‍, ദ്രവിച്ചു തുടങ്ങിയ വീട്,മൂകത തളം കെട്ടിയ വെളിയിറമ്പില്‍ അവന്‍ കയറിനിന്നു.അച്ഛന്‍ ഒരുങ്ങി നില്ക്കുകയാണ്. ഒരു പെട്ടിയും അടുത്ത് വച്ചിട്ടുണ്ട്. 
‘ ഇറങ്ങാം ‘, അച്ഛന്റെഅ കണ്ണുകള്‍ കലങ്ങിക്കിടക്കുന്നത് അവന്‍ കണ്ടു. 
‘അച്ഛന്‍ കരഞ്ഞു-ല്ലെ .ധൈര്യായിരിക്കച്ഛാ, ചേട്ടന് ഒന്നും ---‘ ,വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അവന് കഴിഞ്ഞില്ല.അവര്‍ പരസ്പ്പരം ആലിംഗനം ചെയ്തു.ബാലുവിന്റെഞയും വീകെയുടേയും ഹൃദയവികാരങ്ങള്‍ ഒന്നായി കലങ്ങി ,ഉറക്കെയുറക്കെയുള്ള കരച്ചിലായി പരിണമിച്ചു. ഒട്ടൊരാശ്വാസം കിട്ടിയപ്പോള്‍ രണ്ടുപേരും വീടുപൂട്ടിയിറങ്ങി.
തീവണ്ടിയുടെ ത്വരിതമായ വേഗതയില്‍ സ്വയമലിഞ്ഞ് , കൈക്കൂലി കൊടുത്തു നേടിയ കിടക്കയില്‍ നെഞ്ചമര്ത്തി വീകെ കിടന്നു. ഓര്മ്മാകളും വണ്ടിയുടെ എന്ജികനും ഒരേ വേഗതയിലാണെന്നയാള്‍ അറിഞ്ഞു. പള്ളിക്കൂടം വാദ്ധ്യാരായി നിയമനം കിട്ടിയ കാലം. കലയും സാഹിത്യവും കൂട്ടും കുടിയുമായി സന്തോഷത്തോടെ,ഒരു പക്ഷിയുടെ ലാഘവത്തോടെ നടന്ന കാലം. എത്രയെത്ര പ്രേമങ്ങള്‍,എത്രയെത്ര കഥാപാത്രങ്ങള്‍.ഓര്മ്മസയില്‍ എന്നും തികട്ടി നില്ക്കുന്ന സുഖസ്മരണകളുടെ ഇത്തിരിവെട്ടം. ഒരു നാള്‍ അച്ഛന്‍ വിളിച്ചു. ‘ നിനക്ക് കല്യാണം നിശ്ചയിച്ചിരിക്കയാണ്.പെണ്ണിനെ കണ്ടു.നല്ല തറവാട്.സാമാന്യം ഭൂസ്വത്തുണ്ട്.പിന്നെ കാര്യമായ പഠിപ്പൊന്നുമില്ലെങ്കിലും അടക്കവുമൊതുക്കവുമുള്ള പെണ്ണാണ്. നീ അത്രടം ഒന്ന് പോയിവര്വാ. അടുത്താഴ്ച നിശ്ചയം,വൃശ്ചികത്തിലെ നല്ല മുഹൂര്ത്തം നോക്കണം ‘, അച്ഛന്‍ തോര്ത്ത് തോളില്‍ നിന്നെടുത്ത് ഒന്നു കുടഞ്ഞിട്ട്, ശിവ ശിവ എന്നു ചൊല്ലി മുറിയിലേക്ക് പോയി. ഭൂമി കറങ്ങുന്നപോലെ, കരളില്‍ ഒരു കിരുകിരുപ്പ്. നാവിന്‍ തുമ്പില്‍ നിഷേധവാക്കുകള്‍ വഴിമുട്ടി നിന്നു.ഓര്മ്മയയില്‍ അവ്യക്ത ചിത്രങ്ങളുടെ ഒരു പ്രദര്ശ‍ന ശാല ഉരുണ്ടിറങ്ങി. അച്ഛനോട് പ്രതിഷേധിക്കാന്‍ ധൈര്യം കിട്ടിയില്ല. ധൈര്യമുണ്ടാക്കിയെടുത്താല്‍ തന്നെ, സ്കൂളിലെ ജോലിയും പോകും പടിക്കു പുറത്തുമാകും. ഏതായാലും പെണ്ണുകാണാന്‍ പോകുന്നില്ലെന്നുതന്നെ തീരുമാനിച്ചു. അച്ഛന്‍ നിശ്ചയം നടത്തി,കല്യാണമുറപ്പിച്ചു. മുഹൂര്ത്ത്ത്തിന് പന്തലില് ചെന്നിരുന്ന് താലികെട്ടി.എത്രയോ കാലം മുന്പുുള്ള സംഭവം. ഇന്നോര്ക്കു്മ്പോള്‍ മനസ്സില്‍ കുറ്റബോധം തോന്നുന്നു.വ്യക്തിത്വം എവിടെയോ ചോര്ന്നി ല്ലാതായ പോലെ.
രാത്രിയുടെ നിശബ്ദതയില്‍ , ആദ്യ രാത്രിയുടെ കുളിരില്‍, സങ്കല്പത്തിലെ അനേകം മുത്തുമണികള്‍ ചിതറിത്തെറിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു തംബുരു നാദം നിലച്ചത് ഇന്നും ഓര്ക്കുറന്നു. സംഗീതത്തിലും സാഹിത്യത്തിലും താല്പര്യമില്ലാത്ത ഭാര്യ. സുഹൃത്തുക്കള്‍ ചോദിച്ചു,’ സങ്കല്പ്പവും യാഥാര്ത്ഥ്യ വും തമ്മില്‍ എങ്ങിനെയുണ്ട് സുഹൃത്തെ.പല സദസ്സുകളിലും തട്ടിമൂളിച്ച വാക്കുകള്‍ ശുഷ്കമായി കട്ടിപ്പുറന്തോടിനുള്ളില്‍ ഒതുങ്ങുന്നതുകണ്ട് , ആയിരം കാതമകലേക്ക് ഓടിയൊളിക്കാന്‍ തോന്നി.പിന്നെ യാഥാര്ത്ഥ്യ ത്തിന്റെ പച്ചപ്പില്‍ വീകെ സത്യത്തിന്റെങ നേര്രേുഖകള്‍ കണ്ടെത്തി. സമാന്തര രേഖകള്‍ കൂട്ടിമുട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഒന്നിച്ചു ജീവിച്ചു. ഉണ്ണിയുടെ ജനനത്തോടെ ഒരച്ഛന്‍ എന്ന വികാരം വീകെയില്‍ മുന്നിട്ടു നിന്നു. അവനെ വാരിയെടുക്കാനും കളിപ്പിക്കാനും ചിരിപ്പിക്കാനും അയാള് സമയം കണ്ടെത്തി. ശ്രീ ലക്ഷ്മിക്ക് ഒരു പശുവിനെ വാങ്ങിക്കൊടുത്തു. അവള്‍ കുട്ടിക്കു വേണ്ടി പാല്‍ കരുതി ബാക്കി വിറ്റു കാശാക്കി. എപ്പോഴും പണത്തിന്റെ കണക്കുകളിലും കാലിത്തീറ്റയുടെ വിലയിലും പുല്ലരിയുന്ന ജാനൂന്റെറ കൂലിത്തര്ക്കളത്തിലും മുഴുകി.വീകെയ്ക്ക് നാടകവുമായി വീണ്ടും അടുക്കാനുള്ള അവസരവുമായി. രാവേറെ ചെന്ന് വീട്ടില്‍ വന്ന് ഉള്ളതു കഴിച്ച് കിടന്നുറങ്ങി രാവിലെ പള്ളിക്കൂടത്തില്‍ പോകുന്ന പതിവ് ജീവിതത്തിന്റെന ഭാഗമായി. എന്നാല്‍ ശമ്പളത്തിന്റെള കണക്കുകള്‍ ശ്രീലക്ഷ്മി ചോദിച്ചു തുടങ്ങിയപ്പോള്‍ തലച്ചോറില്‍ വിദ്യുത് തരംഗങ്ങള്‍ മിന്നി.അഭിപ്രായ വ്യത്യാസങ്ങളുടെ ഒരായിരം ഖഡ്ഗങ്ങള്‍ ഉറവപൊട്ടിയൊഴുകി, സമാന്തര രേഖകള്‍ എങ്ങുമെത്താതെ, തീവണ്ടിയുടെ പാളങ്ങള്‍ പോലെ ഓടിയോടിപ്പോകുമ്പോള്‍ , വഴക്കിന്റെ്യും ബഹളത്തിന്റെഴയും അന്തരീക്ഷം ശക്തിപ്പെട്ടു. ഉണ്ണിയിലെ മകന്‍ അച്ഛനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 
‘ഇനി അമ്മെ അടിച്ചാല്‍ അച്ഛനെ ഞാന് കൊല്ലും.’ സ്കൂളില്‍ പോകുന്ന കുട്ടിയുടെ വാക്കുകള്‍ കേട്ട് താനന്ന് ഞെട്ടിയോ എന്ന് ഇന്നോര്ക്കാ ന്‍ കഴിയുന്നില്ല.
വണ്ടി ഏതോ സ്റ്റേഷനില്‍ നിര്ത്തി യിട്ടിരിക്കയാണ്. ബാലു രണ്ടു കാപ്പി വാങ്ങി.’ അച്ഛാ കാപ്പി’, അവന്‍ മുകളിലേക്ക് നീട്ടിയ കപ്പുവാങ്ങി വീകെ കുടിച്ചു. ഒഴിഞ്ഞ പ്ലാസ്റ്റിക് കപ്പ് ഞെരിടിയുടച്ച് താഴേക്കിട്ട് വീകെ വീണ്ടും നെഞ്ചമര്ത്തി കിടന്നു. എട്ടുമണിയോടെ അവര്‍ ബാംഗ്ലൂരെത്തി. 
‘ക്രസന്റ്’ ഹോസ്പ്പിറ്റല്‍ ‘, ആട്ടോ ഓടിക്കുന്നയാള്‍ വണ്ടി പട്ടണത്തിലെ സജീവമായ തെരുവിലൂടെ മിന്നിച്ചു. വേഗത പോരാ എന്നൊരു തോന്നല്‍. ഉണ്ണിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താകാം. ഒന്നും വ്യക്തമല്ല. വണ്ടി ക്രസന്റ്െ ഹോസ്പ്പിറ്റലിനു മുന്നില്‍ ബ്രേക്കിട്ടു. പണം കൊടുത്ത് ഇറങ്ങി നേരെ എന്ക്വപയറിയിലെത്തി വാര്ഡ്ന ചോദിച്ചു മനസ്സിലാക്കി അവിടെയെത്തി. ഉണ്ണിയുടെ കിടക്കയ്ക്കരുകില്‍ ആരുമില്ല. അവര്‍ അടുത്തെത്തിയപ്പോള്‍ അവന്‍ കണ്ണുതുറന്നു. ‘ അച്ഛന്‍ ‘, അവന്‍ ഒന്നു നിര്ത്തി ,’ വരുമെന്നു ഞാന്‍ കരുതിയില്ല ‘
വീകെയുടെ ഉള്ളുനീറി. എന്തു മറുപടി പറയാന്‍. ‘ ബാലു നീയും വന്നു-ല്ലെ .അതു നന്നായി. അച്ഛന്‍ ഇരിക്കൂ. ‘
അനുസരണയുള്ള കുട്ടിയെപോലെ വീകെ ഉണ്ണിയുടെ അടുത്തിരുന്നു. ‘ അച്ഛാ,ഈ മോന് ഇനി അച്ഛനോട് മത്സരിക്കാന്‍ കാലമില്ല.എനിക്ക് അമ്മയുടെ അടുത്തെത്താന്‍ നേരമായി. ‘, വീകെയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ അവന്റെ തോളില്‍ കൈവച്ചു. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.പിന്നെ മെല്ലെ കിടക്കയിലേക്ക് ചരിഞ്ഞ് കണ്ണടച്ചു. ഉണ്ണിയുടെ മനസ്സില്‍ സ്നേഹമയിയായ അമ്മ ഉണര്ന്നു വന്നു.
ചെറുപ്പം മുതലേ അച്ഛനെ ഭയമായിരുന്നു. ഉണരും മുന്പ്ച വീട്ടില്‍ നിന്നു പോവുകയും ഉറങ്ങുമ്പോള് തിരിച്ചെത്തുകയും ചെയ്യുന്ന അതിഥി.പല രാത്രികളിലും ഉച്ചത്തിലുള്ള വഴക്കും ബഹളവും കേട്ട് ഞെട്ടിയുണരും.അമ്മയുടെ കരച്ചില്‍, അച്ഛന്റെം ശകാരം. ഇയാള്‍ എന്തിനിങ്ങനെ വന്നു ശല്യം ചെയ്യുന്നു എന്നു തോന്നിയിരുന്നു. വളര്ച്ചങയുടെ പടവുകളില്‍ കൂടുതല്‍ കൂടുതല്‍ അറിവുനല്കിക്കൊണ്ട് അച്ഛന്‍ മനസ്സില്‍ നിന്നകന്നു. അമ്മയുടെ സ്നേഹം,ലാളന,ചൂട്, ഇതൊക്കെയായി ജീവിതം. അമ്മയെ തല്ലാനുയരുന്ന കൈകള്‍ വെട്ടിയെറിയാന്‍ തോന്നിയിട്ടുണ്ട്. എന്നിട്ടും അമ്മ അച്ഛനെ ഇഷ്ടപ്പെട്ടു. അച്ഛനെ കുറ്റപ്പെടുത്തുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.” നാടകവും കൂത്തുമെന്നു പറഞ്ഞ് അയാള്‍ കണ്ട പെണ്ണുങ്ങളോടൊപ്പം അഴിഞ്ഞാടുന്നത് നീ അറിയുന്നുണ്ടോ ലക്ഷ്മീ”,ഒരിക്കല്‍ ജാനുവമ്മ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ മറുപടി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.” ഞങ്ങടെ കാര്യത്തില്‍ നിങ്ങക്കെന്താ ജാനുവമ്മെ ഇത്ര താത്പ്പര്യം.ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. “, കതക് വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് ജാനുവമ്മ തിരിഞ്ഞു നടന്നു.
അച്ഛനും മകനും തമ്മിലുള്ള വഴക്ക് വലുതാവുമെന്ന് കണ്ടാണ് അതുവരെയുള്ള സമ്പാദ്യം മുഴുവനുമെടുത്ത് അമ്മ ഉണ്ണിയെ ഗള്ഫിെലയച്ചാലോ എന്നു ചിന്തിച്ചത്.
“ ഉണ്ണി പാസ്പോര്ട്ടെനടുത്തു.വിസ ഒരു കൂട്ടുകാരന്‍ കൊടുക്കാമെന്നു പറഞ്ഞു.” 
“ ഉം” , അയാള്‍ മൂളിക്കേട്ടു.
“ കുറച്ചു പണം വേണ്ടിയിരുന്നു.അത് ഞാന്‍ കൊടുത്തു. “
അയാള്‍ താത്പ്പര്യമില്ലാത്തപോലെ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.ഒരു മാസത്തിനുള്ളില്‍ ഉണ്ണിയുടെ യാത്രാ പരിപാടി ശരിയായി.
“ഉണ്ണി നാളെ പോവുകയാണ്.നിങ്ങള്‍ അവനോടൊന്നും ചോദിക്കാത്തതെന്ത്”
“ഞാനോ മൂത്തത്, അതോ അവനോ”, വീകെ ചോദിച്ചു.
“എത്രയായാലും മകനല്ലെ”
“അതവനും കൂടി തോന്നണ്ടെ”
മുറിയില്‍ മൂകത തളം കെട്ടി.അടുത്ത ദിവസവും പതിവുപോലെ വീകെ ഇറങ്ങിപ്പോയി. അച്ഛനെ കാണാതെ യാത്രയാകാന്‍ കഴിഞ്ഞതില്‍ ഉണ്ണിക്കും സന്തോഷം തോന്നിയിരുന്നു. കുറെ പണം സമ്പാദിക്കണം, അമ്മയെ സന്തോഷത്തോടെ ജീവിക്കാന്‍ സഹായിക്കണം. എത്രയെത്ര മോഹങ്ങളായിരുന്നു.സാമാന്യം നല്ലൊരു ജോലികിട്ടി.അമ്മയുടെ പേരില്‍ പണമയച്ചുകൊണ്ടിരുന്നു.അമ്മയെ ഓര്ത്ത്ി, നാടിന്റെള തുടിപ്പുകളെ സ്വപ്നം കണ്ട് കിടക്കുന്ന ഒരു ദിനം അശനിപാതം പോലെ ആ വാര്ത്ത് വന്നു.
അമ്മ മരിച്ചു,ഉടന്‍ പുറപ്പെടുക
അമ്മ,എന്റെകയമ്മ മരിക്കുകയോ.ഉണ്ണിക്ക് വിശ്വാസം വന്നില്ല .ഇത് തനിക്കുതന്നെയുള്ള സന്ദേശമാണോ, മറ്റാര്ക്കെണങ്കിലുമുള്ള ഫോണ്കാഇള്‍ തനിക്ക് !!.... ഉണ്ണി ബോധശൂന്യനായി. സമനില വീണ്ടെടുക്കുമ്പോഴേക്കും കൂട്ടുകാര്‍ ടിക്കറ്റ് ശരിയാക്കിയിരുന്നു.വീട്ടില്‍ വന്ന് അമ്മയുടെ ജഡം കാണുമ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ അച്ഛന്‍ ക്രൂരത മുറ്റിയ ഒരു മൃഗമായിരുന്നു.അമ്മയുടെ പാദങ്ങളില്‍ വീണുനമസ്ക്കരിച്ച് ചിതക്ക് തീ കൊളുത്തി കര്മ്മ്ങ്ങളനുഷ്ടിച്ച് മടങ്ങുമ്പോള്‍ ബാലുവിനെക്കുറിച്ചായിരുന്നു ദുഃഖം.അവന്‍ ചെറുപ്പമാണ്.ശ്രദ്ധിക്കാന്‍ ആരുമില്ലാതെ..... അതങ്ങിനെ തന്നെ അവസാനിച്ചു. അവന് വേണ്ടത്ര പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു.എന്നാല്‍ നിയന്ത്രിക്കാന്‍ ആളില്ലാതെ അവന്‍ നശിച്ചു.
ഇന്ന് എല്ലാം കൂടി ഓര്ക്കു മ്പോള്‍ എവിടെയാണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.ആരൊക്കെയാണ് തെറ്റുകാര്‍.അച്ഛന്റെന ക്രൂരതയാണോ അമ്മയുടെ മരണത്തിന് കാരണം.എങ്കില്‍ അച്ഛന്‍ വീണ്ടും ഒരു വിവാഹം ചെയ്യാതിരുന്നതെന്ത്. നീണ്ട പത്ത് വര്ഷ ങ്ങള്‍ പിന്നിട്ടിരിക്കുന്നു.അച്ഛന്റെ് ജീവിതമാകെ മാറിയിരിക്കുന്നു. മുഴുവന്‍ സമയം നാടകത്തിനായി മാറ്റിവച്ച അച്ഛനില്‍ നിന്നും കൂടുതല്‍ സ്നേഹം പ്രതീക്ഷിച്ച അമ്മയും മക്കളും കുറ്റക്കാരാണോ? തല പെരുക്കുന്നു.നാഡി ഞരമ്പുകള്ക്ക്ച വല്ലാത്ത അസ്വസ്ഥത.ഹൃദയത്തിന്റെ? ക്രമം തെറ്റിയ മിടിപ്പ് ഉണ്ണിക്കനുഭവപ്പെട്ടു.
“അച്ഛാ”, ഉണ്ണി വിളിച്ചു.ആ വിളി വളരെ അകലെ നിന്നുള്ള ഒരു തേങ്ങല്‍ പോലെ നേര്ത്ത തായിരുന്നു.വീകെ അവന്റെറ ചുണ്ടുകളില്‍ ചെവി ചേര്ത്തു . 
“എന്റ്ടുത്ത് കിടക്കൂ, എന്നെ കെട്ടിപ്പിടിച്ച്.അച്ഛന്റെ ചൂടേറ്റ് ഞാന്‍ അല്പ്പനേരം കിടക്കട്ടെ.”
വീകെയുടെ കണ്ണുകള്‍ ചുവന്നു.എന്തോ കണ്ട് ഭയപ്പെടുന്നപോലെ അയാള്‍ വിളറി.മകനെ ചേര്ത്തു പിടിച്ച് മുഖത്ത് തെരുതെരെ ഉമ്മവച്ചു. ബാലു ഡോക്ടറെ വിളിക്കാന്‍ പോയിരിക്കയാണ്. ഉണ്ണിയുടെ ശരീരത്തിന്റെ് ചൂട് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതും വീകെയറിഞ്ഞു.അച്ഛന്റെി വാത്സല്യം കണ്ണീരായി അവന്റെ ശാന്തഗംഭീരമായ മുഖത്ത് നനവുവരുത്തി.

No comments: