Friday, March 28, 2014

higher rate for electricity to small shops


ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്നത്.
തേയിലയും റേഡിയോ ബാറ്ററിയും വാങ്ങാനായാണ് പ്രൊവിഷണല്‍ സ്റ്റോറില്‍ കയറിയത്. ഉടമ മുറ്റത്ത് കസേരയിട്ട് ഇരിക്കയായിരുന്നു. കടയ്ക്കുള്ളില്‍ ഇരുട്ടും. അയാള്‍ കടയില്‍ കയറിയപ്പോള്‍ ഒരു ലോഹ്യം ചോദിപ്പാകട്ടെ എന്നു കരുതി ഞാന്‍.
എന്താ കറണ്ടില്ലെ
ഇല്ലാഞ്ഞിട്ടല്ല സാറെ.ലൈറ്റും ഫാനും ഇടാത്തതാ.എങ്ങിനെ ഇടും. യൂണിറ്റിന് ഏഴുരൂപ തൊണ്ണൂറു പൈസയല്ലെ വാങ്ങുന്നെ.വീട്ടാവശ്യത്തിന് യൂണിറ്റിന്  രണ്ടുരൂപ നാല്പ്പത് പൈസ വാങ്ങുമ്പോള്‍ ജീവിക്കാനായി സ്വയം തൊഴില്‍ കണ്ടെത്തുന്നവന്‍റെ നെഞ്ചിലാ കത്തിവയ്പ്പ്. ആരോട് പറയാനാ സാറെ ഇതൊക്കെ. ചിലപ്പോ തോന്നും ഇതൊക്കെ മതിയാക്കിയിട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് നമ്പരുമാറ്റി അതുമായിട്ടിറങ്ങി വഴിയെ പോകുന്ന പെണ്ണുങ്ങളുടെ സ്വര്‍ണ്ണമാല മോഷ്ടിക്കുന്നതാ ഇതിലും ഭേദമെന്ന്. പിടിച്ചാലും കഷ്ടപ്പാടൊന്നുമില്ലല്ലോ. ജയിലില് ചപ്പാത്തിയും ചിക്കന്‍ കറിയുമെല്ലാം കിട്ടുമല്ലൊ.

അദ്ദേഹത്തിന്‍റെ മുഴുവന്‍ പരിഭവവും ആ വാക്കുകളിലുണ്ടായിരുന്നു. പിന്നീട് അതുതന്നെ ഓര്‍ത്ത് നടക്കുമ്പോള്‍ വിഷമം തോന്നി. ശരിയല്ലെ അയാള്‍ പറയുന്നത്.ഇപ്പൊ മാളുകളുടെ സംസ്ക്കാരം വന്നതോടെ ഈ സ്വയം തൊഴിലുകാരുടെ നില പരുങ്ങലിലാണ്. കച്ചവടം നന്നെ കുറവാണ്.അതുകൊണ്ടു തന്നെ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥാപനങ്ങള്‍,മാളുകള്‍ തുടങ്ങിയവയ്ക്ക് കൂടിയ നിരക്ക് ഈടാക്കി , ഈ പാവങ്ങള്‍ക്ക് യൂണിറ്റിന് രണ്ട് രൂപ നാല്പ്പത് പൈസ നിരക്കില്‍ വൈദ്യൂതി നല്കിക്കൂടെ

No comments: